അനുഭവങ്ങൾ പച്ചാളികൾ--1

അനുഭവങ്ങൾ പച്ചാളികൾ

ആമുഖം.

എനിക്കുണ്ടായിട്ടുള്ളതും, ചില സുഹൃത്തുകളുടെ വാമൊഴിയായി ലഭിച്ചതുമായ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങൾ ഇവിടെ പകർത്താമെന്നു കരുതുന്നു. ഈ ക്രൂര കൃത്യത്തിനു എന്നെ പ്രേരിപ്പിച്ച ഒരുകൂട്ടം സുഹൃത്തുക്കളുടെ പിൻബലത്തിൽ ഈ കഥാസമാഹാരം നിങ്ങൾക്കുമുന്നിൽ അടിയറവു വച്ച് പിന്നിൽ നിന്നും നോക്കി കാണുന്നു. ഓടാൻ തയാറായിട്ട്.
N b ;- ഇതിലെ കഥാപാത്രങ്ങൾ അറിഞ്ഞോ അറിയാതെയോ , നിങ്ങളുടെ അടുത്തോ അയൽപക്കത്തോ ഉണ്ടെങ്കിൽ അഥവാ നിങ്ങളാണെങ്കിൽ പോലും പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല.

അദ്ധ്യായം 1

അനുഭവങ്ങൾ പച്ചാളികൾ

ഞാൻ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിൽ ഒരു കഥയാണ് ഇത്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ വിലയിരുത്തലിനു ശേഷമേ അടുത്ത കഥയിലേക്ക് തിരിയുന്നുള്ളു.

ദാക്ഷായണി ചേച്ചിയുടെ കുളി.
ചെറുപ്പത്തിൽ അതായത് പത്താം തരം പഠിക്കുന്ന കാലം വരെ, പൊതുവെ ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവം ആയിരുന്നു ശിവൻകുട്ടി എന്ന എന്റെത്. ബന്ധുക്കളും സ്വന്തക്കാരും എല്ലാം മൊണ്ണ-കഴിവുകെട്ടവൻ- എന്ന് വിളിച്ചു കളിയാക്കി ഒരു പരുവം ആക്കി ഇട്ടിരിക്കുന്ന സമയം. അത് കൊണ്ട് തന്നെ യാതൊന്നിലും എന്നെ ഉത്തരവാദിത്തത്തോടെ ഒരുകാര്യവും ഏൽപിക്കില്ലായിരുന്നു. അത് തരമാക്കി കൂടുതൽ വിക്രീസുകൾ കാട്ടിക്കൂട്ടി കാറ്റിനോടും പുൽച്ചെടികളോടും മരങ്ങളോടും വര്ത്തമാനം പറഞ്ഞു മലകൾ കയറിയും, പുഴയിൽ നീന്തി കുളിച്ചും അങ്ങനെ നടന്നു.
കുളിയുടെ കാര്യം പറഞ്ഞപ്പോഴാണ്, ഒരു കെണിയിൽ പെട്ട് ഇളിഭ്യനായ കാര്യം ഓർമ്മ വരുന്നത്.
ഞങ്ങൾ മൂന്നു പേരാണ് അടുത്ത കൂട്ടുകാർ. ഞാൻ , ചെറിയാൻ പിന്നെ ബാലു.
കൂട്ടത്തിൽ ഇത്തിരി തടിമിടുക്കുള്ളത് എനിക്കാണ്. പുറമെ ധൈര്യം ഉണ്ടെന്ന് തോന്നുമെങ്കിലും, ഏറ്റവും വലിയ പേടിച്ചു തൂറി ഞാനായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം. പക്ഷെ ഇപ്പോഴും അവർ വിചാരിക്കുന്നത് ഞാനായിരുന്നു ധൈര്യവാൻ എന്നാണു. എന്ത് കുരുത്തക്കേട് കാണിക്കുന്നുണ്ടെങ്കിലും ഞാനും ചെറിയാനുമാണ് മുൻപന്തിയിൽ. ബാലു ഏറ്റവും പിന്നിൽ പതുങ്ങി നിൽക്കും. ഓടുന്നതിൽ ഏറ്റവും മുന്നിൽ ബാലുവും.

പത്താം ക്ലാസിൽ പഠിക്കുന്ന സമയം. ഒരു ഗവൺമെൻറ്ഹൈസ്‌കൂൾ അടുത്ത പ്രദേശത്തൊന്നും മറ്റൊരു ഹൈസ്‌കൂൾ ഇല്ല അതുകൊണ്ടുതന്നെ കുട്ടികളുടെ ആധിക്യം മൂലം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ച കഴിഞ്ഞുള്ള സമയമാണ് ഞങ്ങളുടേത്. ഞാനും ചെറിയാനും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ട് , അല്ലെങ്കിൽ ഏതെങ്കിലും മലമുകളിൽ കയറിയിട്ടൊ , സ്‌കൂൾ സമയമാകുമ്പോഴേക്കും ഓടിവന്നു കുളിച്ചിട്ട് ഒറ്റ ഓട്ടമാണ്.
കുളിക്കുന്നതാകട്ടെ അങ്ങ് മലമുകളിൽ നിന്നും വരുന്ന ഒരു ചെറിയ അരുവിയിൽ. അരുവിയാകട്ടെ വീടിനടുത്തുകൂടി ഒഴുകുന്നു. അതിൽ മൂന്നിടങ്ങളിലായി കുളിക്കടവും. അഞ്ചു മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്താണ് ഈ കുളിസ്ഥലം. വേനൽ കാലമായാൽ വെള്ളത്തിന്റെ ഒഴുക്ക് കുറയും അപ്പോൾ ഒരു സ്ഥലത്തു മാത്രമേ മുങ്ങിക്കുളിക്കാൻ സാധിക്കു. അവിടേക്ക് ഒരു ചെറിയ വെള്ളച്ചാട്ടം പോലെയാണ് വീഴുന്നത്. ഒരു പ്രകൃതി ദത്തമായ ചെറിയ കുളം. അതിനു ചുറ്റും ഈറ്റകൾ വളർന്നു പ്രകൃതി തന്നെ ഒരു മറപ്പുരയും കെട്ടിയിരിക്കുന്നു. പുതുതായി വരുന്നവർക്ക് അവിടെ അങ്ങിനെ ഒരു കുളിസ്ഥലം ഉണ്ടെന്നു അറിയുകയേ ഇല്ല. മറ്റു രണ്ടിടങ്ങളിൽ കുളിച്ചുകൊണ്ടിരിക്കുന്നവർ വേനൽസമയത്തു പതിയെ ഈ കുളിക്കടവിനെ ആശ്രയിക്കും. ചിലർ ടൗണിൽ കൂടി ഒഴുകുന്ന പുഴയുടെ കടവുകളിലേക്കും പോകും. -ഞങ്ങൾ വല്ലപ്പോഴുമേ ആ സാഹസത്തിനു മുതിരാറുള്ളു-.
അങ്ങനെ ദിനചര്യകൾ കൃത്യമായി പൊയ്ക്കൊണ്ടിരുന്ന ദിവസങ്ങളിൽ, വേനൽക്കാല സമയം ഒരു ദിവസം ഞങ്ങൾ കുളിക്കാനായി നേരത്തെ എത്തി. അപ്പോഴാണ് ഞങ്ങൾ കുളിക്കുന്ന കടവിൽ ഒരു ചേച്ചി നിന്ന് കുളിക്കുന്നത്. അവിടെ ഞങ്ങൾക്ക് കൂടി കുളിക്കാൻ ഇടമുണ്ടെങ്കിലും അതിന് ഒരു വൈക്ലബ്യം. അതിന്റെ തൊട്ടു മുകൾ ഭാഗത്തായി കുളിക്കാനായി സ്ഥലമുണ്ട് പക്ഷെ ഒരു പാത്രം ഉണ്ടെങ്കിൽ മാത്രമേ കോരിക്കുളിക്കാൻ പറ്റൂ . ഞങ്ങളുടെ കയ്യിൽ അതൊട്ടില്ല താനും.
എന്ത്ചെയ്യണമെന്നറിയാതെ വിഷണ്ണരായി നിൽക്കുമ്പോഴാണ് ചെറിയാൻ പറയുന്നത്. "എടാ ശിവാ നീ ചെന്ന് ആ ചേച്ചിയുടെ കയ്യിൽ നിന്നും തുണി കൊണ്ടുവന്ന പാത്രം മേടിച്ചോണ്ട് വാ. നമ്മക്ക് കുളി കഴിഞ്ഞു കൊടുത്തിട്ട് പോകാം".
ഞാൻ പറഞ്ഞു "നീ പോയി ചോയിക്ക്"
അവൻ "എനിക്ക് പേടിയാ ആ ചേച്ചിയെ നീ ചെല്ല്."
ഇവിടെ കുളിക്കുന്ന ചേച്ചിയുടെ പേര് ദാക്ഷായണി എന്നാണ് . ആള് ഒരു മസാല ദോശയാണ്. ആരും ഒന്ന് നോക്കിപോകുന്ന അംഗലാവണ്യം. എന്തെങ്കിലും ദുരുദ്ദേശപരമായി ആരെങ്കിലും പറഞ്ഞാൽ വായടച്ച് ആട്ടിയിട്ടേ ആള് പോകൂ. അതാണ് ചെറിയാന് പേടിക്ക് കാരണം.
എന്തായാലും രണ്ടുപേരുടെയും വാഗ്വാദത്തിനൊടുവിൽ ഞാൻ തന്നെ പോകാമെന്നുവച്ചു.

അങ്ങനെ താഴത്തെ കടവിലേക്ക് ഞാൻ പതിയെ നടന്നു.
അപ്പോഴാണ് ഒരു ചിന്ത എന്നെ അലട്ടിയത്. താഴത്തെ കടവിൽ എത്തണമെങ്കിൽ വളഞ്ഞു ചുറ്റി ചെല്ലണം. ഇനിയെങ്ങാനും പാത്രം തരില്ലെന്ന് പറഞ്ഞാൽ അതുപോലെ ചുറ്റി വളഞ്ഞു വരണം. അപ്പൊ ഒരു കാര്യം ചെയ്യാം, ആദ്യം ചെന്ന് കടവിന് നേരെ മുകളിലായി വെള്ളം ഒഴുകുന്ന പാറയിൽ നിന്നുകൊണ്ട് വിളിച്ചു ചോദിക്കാം എന്നിട്ട് താഴേക്ക് ചെന്നാൽ മതിയല്ലോ. എന്റെ ബുദ്ധിയെ ഞാൻ തന്നെ അഭിനന്ദിച്ചുകൊണ്ട് മെല്ലെ വഴുക്കലുള്ള പാറകളിൽ കൂടി ശ്രദ്ധിച്ച് നടന്നു ഞാനുദ്ദേശിച്ച പാറപ്പുറത്തെത്തി.
ഞാൻ നോക്കിയപ്പോ ദാക്ഷായണി ചേച്ചിയുടെ അലക്കെല്ലാം കഴിഞ്ഞു കുളി തുടങ്ങിയ സമയം. വെള്ളത്തിലിറങ്ങി മുങ്ങി പൊങ്ങി ശരീര വടിവുകൾ എല്ലാം വ്യക്തമാവുന്ന തരത്തിൽ കണ്ട ഞാൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. ചേച്ചി സോപ്പെടുത്തു കഴുത്തിൽ തേച്ചു , കടവിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ആരുമില്ലെന്നുറപ്പാക്കി , സോപ്പ് പതിയെ മാറിടത്തിലേക്ക് തെന്നിനീങ്ങി. പെട്ടന്നാണ് വീർപ്പുമുട്ടി നിന്ന മാറിടത്തിൽ ചുറ്റി വച്ചിരുന്ന മുണ്ടിന്റെ അറ്റം അഴിഞ്ഞു വീണതും ആ കാഴ്ച്ചകണ്ട്‌ എൻ്റെ ശ്വാസഗതി ക്രമാതീതമായി ഉയർന്നതും, പുറകിൽ നിന്നും ചെറിയാന്റെ ഉച്ചത്തിലുള്ള വിളി കേട്ടതും.
പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു. ചെറിയാന്റെ ഒച്ച കേട്ട നഗ്നയായ ദാക്ഷായണി ചേച്ചി, എന്നെ കാണുന്നു, വെള്ളത്തിലേക്ക് എടുത്തു ചാടുന്നു. എന്നെ കണ്ടുവെന്നുള്ള പരിഭ്രമത്തിൽ ഓടാനായി ഞാൻ കാലെടുക്കുന്നു, വഴുക്കലുള്ള പാറയിൽ കാൽ തെന്നുന്നു. താഴെ കുളിച്ചുകൊണ്ടിരുന്ന അഥവാ എന്നെ കണ്ടു വെള്ളത്തിൽ ചാടിയ ദക്ഷായണി ചേച്ചിയുടെ മുന്നിൽ തന്നെ ചെന്ന് വീഴുന്നു. വീഴ്ചയുടെ ആഘാതത്തിൽ മുങ്ങി താണുപോയ ഞാൻ , അതിലും പരിഭ്രമത്തോടെ പൊങ്ങിയത് പുള്ളിക്കാരി വീണ്ടും ഉടുത്തുകൊണ്ടിരുന്ന മുണ്ടിന്റെ കീഴ്ഭാഗത്തെ അറ്റവുമായിട്ടാണ് . എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്ത ഞാൻ തലയിൽ ഉള്ള സാധനം വലിച്ചു പറിച്ചു കളയുന്നു. ഞാൻ നോക്കുമ്പോൾ അതാ ദാക്ഷായണി ചേച്ചി വീണ്ടും നഗ്നയായി എന്റെ മുന്നിൽ .
എന്റെ മുണ്ട് താടാ........ ചെറുക്കാ ........... പറഞ്ഞത് ഇത്തിരി കടുപ്പത്തിലുള്ള വാക്കായതു കൊണ്ട് ഇവിടെ എഴുതുന്നില്ല.
ഇളിഭ്യത മറക്കാനായി ഞാൻ ചോദിച്ചു " ചേച്ചീ പാത്രം തരുവോ"
"പ്ഭ " ഒറ്റ ആട്ടായിരുന്നു മറുപടി.





 


























Comments